Trending_news

തിരുവനന്തപുരം: അങ്കമാലി മുതൽ എരുമേലി വരെയുള്ള ശബരി റെയിൽവേ പദ്ധതിക്ക് കിഫ്ബി തത്വത്തിൽ അംഗീകാരം നൽകിയതായി ധനമന്ത്രി കെൻഎൻ ബാലഗോപാൽ . ഇതിനായി 1,900 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ശബരിമല തീർഥാടകർക്കും മധ്യതിരുവിതാംകൂറിലെ യാത്രാ സൗകര്യങ്ങൾക്കും ഈ പദ്ധതി വലിയ കരുത്താകുമെന്ന് മന്ത്രി അറിയിച്ചു.
സംസ്ഥാനത്തിന്റെ ഗതാഗത മേഖലയിൽ വിസ്മയകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന രണ്ട് ബൃഹദ് പദ്ധതികൾക്ക് 56-ാമത് കിഫ്ബി ബോർഡ് യോഗം തത്വത്തിൽ അംഗീകാരം നൽകിയതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആകെ 689.45 കോടി രൂപയുടെ 14 പദ്ധതികൾക്ക് ധനാനുമതി നൽകി. 8081 കോടി രൂപയുടെ 11 പദ്ധതികൾക്ക് തത്വത്തിലുള്ള അംഗീകാരവുമാണ് നൽകിയതെന്ന് ധനമന്ത്രി പറഞ്ഞു.
എംസി റോഡ് വികസനത്തിൻ്റെ കാര്യത്തിലും സർക്കാർ നിർണായക തീരുമാനം സ്വീകരിച്ചു. തിരുവനന്തപുരം കേശവദാസപുരം മുതൽ അങ്കമാലി വരെയുള്ള എംസി റോഡ് നാലുവരിപ്പാതയാക്കുന്ന ബൃഹദ് പദ്ധതിക്കും തത്വത്തിൽ അംഗീകാരമായി. 5,217 കോടി രൂപ ചെലവഴിച്ചാണ് ഈ പാത നവീകരിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.

Spark Kerala covers a wide range of topics including breaking news, trending stories, Kerala updates, technology, entertainment, social issues, and general information.

You Might Also Like